Tuesday, September 9, 2014

അഭിമാനം

സാക്ഷര കേരളം തല കുനിക്കുന്നു ഗൾഫ്‌ നാടുകൾക്ക് മുന്നിൽ.

മലയാളികൾക്ക് അഭിമാന നിമിഷങ്ങൾ അവർ സമ്മാനിച്ചുകൊണ്ടേ ഇരിക്കുന്നു. അംഗീകാരം തന്നുകൊണ്ടേ ഇരിക്കുന്നു.
തിരുവോണദിവസം അവർ നമ്മോടുള്ള സ്നേഹം കാണിച്ചു തരുകയും ചെയ്തു. .

ഓണാശംസകളും നാട്ടിലേക്കുള്ള കോളുകളിൽ വൻ ഇളവും.

വാൽകഷ്ണം : - ഹി ഹി ഇങ്ങ് മ്മടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇളവും ഇല്ല വിളവും ഇല്ല.

Tuesday, September 2, 2014

കണ്ണൂർ


നാടൻ കലകൾക്കും കൈത്തറി വ്യവസായങ്ങൾക്കും പേരുകേട്ട നാട്.ഭാരതത്തിന്റെ സുപ്രധാന സൈനിക ഓഫീസുകൾ സ്ഥിതി ചെയ്യുന്ന നാട്. ഒരായിരം നല്ല വിശേഷണങ്ങൾ ഉള്ളൊരു നാട്.

ഇന്ന് രാഷ്ട്രീയ പക പോക്കലുകളുടെ ഈറ്റില്ലം എന്ന പേരിൽ അറിയപ്പെടുന്നു. ആ പേര് ഓരോ നിമിഷവും അർത്ഥവത്താക്കി കണ്ണൂരിന്റെ തെരുവുകളിൽ മനുഷ്യ ജീവൻ പൊലിഞ്ഞു വീഴുന്നു.

മാപ്പർഹിക്കാൻ പറ്റാത്തവിധമുള്ള അരുംകൊല നടക്കുന്ന നാട് . അങ്ങനെ മനുഷ്യനെ കാലൻ ആവാൻ പ്രചോദനം കൊടുക്കുന്ന ഒരു നാടായി മാറിയിരിക്കുന്നു മ്മടെ സ്വന്തം കണ്ണനൂർ.


അടുത്ത തലക്കുള്ള പരതൽ തുടങ്ങിക്കാണും കാത്തിരിക്കാം .

പൂവിളി

അത്തം മുതൽ തുടങ്ങും പൂവിളിയുടെ കാഹളം .

കൂട്ടുകാരുമൊത്ത് അതിരാവിലെ മുതൽ തുടങ്ങുന്ന യാത്ര....... പൂക്കൾ തേടിയുള്ള യാത്ര.

അമ്മൂമ്മ മുറ്റത്ത്‌ ചാണകം മെഴുകി കഴിയുമ്പോഴേക്കും ഞങ്ങൾ എത്തിയിരിക്കും പൂക്കളുമായി. മുക്കുറ്റി, തുമ്പ, ചെത്തി, കാക്കപ്പൂ അങ്ങനെ ഇന്ന് കണി കാണാൻ പോലും പറ്റാത്ത പൂക്കൾ കൊണ്ടുള്ള പൂക്കളം ഒരുങ്ങുക ആയി. സന്തോഷത്തിന്റെ 10 ദിനങ്ങൾ.

വില കൊടുത്ത് വാങ്ങിയാണെങ്കിലും മലയാളികൾ ഇന്നും പൂക്കളം ഒരുക്കുന്നുണ്ട് എന്നിരുന്നാലും, ഇന്നത്തെ ഡിസൈൻ പൂക്കളങ്ങളേക്കാൾ എന്ത് കൊണ്ടും ഭംഗി കൂടുതൽ ആയിരുന്നു മ്മടെ കുട്ടിക്കാലത്തെ ആ കൊച്ചു പൂക്കളങ്ങൾക്ക്.

മടങ്ങി പോവാൻ പറ്റാത്ത ആ കാലത്തേ നോക്കി ഞാൻ ഒന്ന് കൊഞ്ഞനം കുത്തി.

നാളെ ??


"ഒരെത്തും പിടിയുമില്ല എന്റെ കുട്ട്യേ"

അമ്മൂമ്മയുടെ സ്നേഹം കലർന്ന ദു:ഖ പല്ലവി ആണിത്.അത് അമ്മയിലേക്കും എത്തിനിൽക്കുന്നുണ്ട്.

പല സന്ദർഭങ്ങളിലും നാമെല്ലാം ഈ ഒരു അവസ്ഥയിൽ എത്താറുമുണ്ട്. നാളെ എന്ത്? എങ്ങനെ? എന്ന ചോദ്യം മുന്നിലുള്ളത് കൊണ്ടാകാം ഇത്തരം ഒരു മാനസികാവസ്ഥ അല്ലേ. നാളെയെ പറ്റി ചിന്തിക്കാത്ത ആരുണ്ട്‌ ഈ ഭൂമിയിൽ??

ഏവരിലും കടിഞ്ഞാണ്‍ ഇല്ലാത്ത അശ്വം കണക്കെ ആണത്.