Saturday, January 31, 2015

"സായാഹ്നക്കാഴ്ചകൾ" ചില കാഴ്ചകൾ അകക്കണ്ണ് തുറപ്പിക്കും.





സായാഹ്നങ്ങളിൽ ചിലപ്പോൾ ഒറ്റക്ക് അല്ലെങ്കിൽ കൂട്ടുകാരോടൊപ്പം കോട്ടയിൽപ്പോയിരിക്കാറുണ്ട്... വളരെ മനോഹരമായി കോട്ടയെ പരിപാലിച്ച് പോരുന്നുണ്ട് എന്നുള്ളത് സന്തോഷം നൽകുന്നു. കോട്ടയിൽ കേറുന്നതിന് തൊട്ടുമുമ്പ് ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക അല്ലെങ്കിൽ മുളക് വിതറിയ കൈതച്ചക്ക ഒക്കെ ചിലപ്പോൾ മേടിക്കും..ആസ്വദിച്ച് കഴിക്കും. അതൊരു രസമാണ്. കോട്ടയെ ചുറ്റി ഒന്ന് നടക്കും... ചിലപ്പോൾ ഹനുമാൻ സ്വാമിയേ ഒന്ന് കാണാൻ കോട്ടക്കുള്ളിൽ കേറും..എല്ലാവരേയും കാത്തുരക്ഷിക്കണം... പിന്നെ കാണാം ട്ടോ എന്ന് പറഞ്ഞ് ഇറങ്ങും.

പാലക്കാട് മുഴുവൻ കോട്ടക്കുള്ളിൽ ആണെന്ന പ്രതീതി എനിക്ക് തോന്നാറുണ്ട്. പ്രായഭേദമന്യേ കുഞ്ഞുകുട്ടികളടക്കം അപ്പൂപ്പന്മാരെ വരെ കാണാൻ സാധ്യമാകുന്നത് കൊണ്ടാകും. എന്തായാലും കോട്ടക്കുള്ളിലെ സായാഹ്നം വളരെ രസകരമാണ്. ഒരു നാലുമണിയോടെ പൂക്കച്ചവടക്കാരൻ എത്തി മാലകോർക്കൽ തുടങ്ങി.. ഹനുമാൻ ക്ഷേത്രത്തിലേക്ക് ആളുകൾ വന്ന് തുടങ്ങുന്നതിന് മുൻപ് തന്നെ മാലകൾ റെഡി. അമ്പലത്തിലേക്ക് മേടിക്കുന്നതിന് പുറമേ മുല്ലപ്പൂമാല സ്വന്തം തലയിൽ ചൂടുന്ന പെണ്‍കൊടികൾ (മുത്തശ്ശി പെണ്‍കൊടികളുമുണ്ട് ട്ടോ) grin emoticon heart emoticon

കോട്ടയെ ചുറ്റി നിത്യേന വ്യായാമം ചെയ്യാൻ പ്രായഭേദമന്യേ ആളുകൾ എത്തിത്തുടങ്ങി. അന്നന്നത്തെ അന്നത്തിന് വേണ്ടി കൈനീട്ടുന്ന ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട യാചകർ അതുപോലെ കോടികളും ലക്ഷങ്ങളും നമ്മിലേക്ക്‌ നീട്ടി ലോട്ടറി ജീവനക്കാർ ഇതുപോലെയുള്ള ജീവിതങ്ങളേയും ഇടക്കിടക്ക് കാണാം. "യാചകവിമുക്ത കേരളം, എല്ലാ പൗരന്മാർക്കും മാന്യമായ തൊഴിൽ" എന്റെ സ്വപ്നമാണ് പക്ഷേ ഇത് ഒരിക്കലും നടക്കാത്ത സുന്ദര സുരഭില സ്വപ്നം തന്നെ ആണ് അല്ലേ? frown emoticon smile emoticon

കോട്ടക്ക് പുറത്തെ പുൽത്തകിടിയിൽ ഇരുന്നും കിടന്നും വിശ്രമിക്കുന്നവർ, സംസാരത്തിൽ മുഴുകിയിരിക്കുന്നവർ, കിന്നരിക്കുന്ന യുവമിഥുനങ്ങൾ, സ്വാതന്ത്രത്തോടെ ഓടി നടക്കുന്ന കുഞ്ഞുകുട്ടികൾ .... ഇടയിൽ കുറേ ഫോണ്‍ കോളുകൾ വന്നു. ചുറ്റുമുള്ള കിടങ്ങ് കോട്ടക്ക് വളരെ ഭംഗി നൽകുന്നുണ്ട്. തൊട്ടടുത്ത 'വാടിക'യിലേക്ക് കുടുംബവുമായി കുറച്ചു പേർ, സ്കേറ്റിംഗ് പരിശീലനത്തിനായ് കുട്ടികളേയും കൊണ്ട് ചിലർ, ഭാവി ചിന്തിക്കാനായ് പേടിച്ചരണ്ട ഭാവങ്ങളുമായ് കലാലയജീവിതങ്ങൾ (ഭാവി ഒരു വഴി ചിന്ത വേറേതോ വഴി അല്ലേ അനുഭവം ഒരു ചെറിയ ഗുരു ആയതിനാൽ പറഞ്ഞു എന്ന് മാത്രം ) tongue emoticon heart emoticon അവരെ അടിമുടി ഉഴിഞ്ഞ് നോക്കി ടിക്കറ്റ് കൊടുക്കുന്നവൻ... ഒട്ടും സഹിക്കാത്തവിധം ടിക്കറ്റ് കീറി പകുതി കയ്യിൽ വെക്കുന്ന മദ്ധ്യവയസ്ക്കൻ സെക്ക്യൂരിറ്റി... വളരെ രസകരമാണ് കാഴ്ചകൾ. ഒരു സംവിധായകന്റെ മേലങ്കി അണിഞ്ഞാലോ എന്നൊരു നിമിഷം തോന്നി. നുമ്മടെ ജീവിതം ഉൾപ്പെടെ കൂട്ടുകാരേയും മറ്റും.. അങ്ങനെ പലതും തുന്നിചേർത്ത്...എന്തേയ് ?? വേണ്ടാല്ലേ..ഹ..ഹ smile emoticon

ഷൊർണ്ണൂർ കവലപ്പാറയിലുള്ള ബുദ്ധിവികാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന "ICCONS" എന്ന സ്ഥാപനത്തിൽ നിന്നും ഏതാനും കുട്ടികളുമായ് കുറച്ചുപേർ എത്തി. വണ്ടി നിർത്തിയതും ഒരു കുട്ടി ഇറങ്ങി ഓടി.. ഞങ്ങളെ നോക്കി ഒന്ന് പിടിക്കൂ എന്ന് പറഞ്ഞ് ഒരാൾ അലറി... പുറകേ ഓടി കുട്ടിയെ പിടിച്ചു വളരെ ദയനീയമായുള്ള ആ നോട്ടം എന്റെ കണ്ണ് നനച്ചു...പ്രവർത്തകരുടെ കൂടെ നടന്ന് നീങ്ങുമ്പോഴും ആ കുട്ടി തിരിഞ്ഞ് തിരിഞ്ഞ് എന്നെ നോക്കി.. ഹോ. ആ മനസ്സിൽ എന്തൊക്കെ വികാരങ്ങളായിരിക്കും മിന്നി മറയുന്നത്. അങ്ങനെ പലതും ചിന്തിച്ചിരിക്കുമ്പോൾ തോട്ടടുത്ത് നിന്ന് ഒരു കാക്ക ശബ്ദം തിരിഞ്ഞ് നോക്കുമ്പോൾ സദാകാക്കയല്ല.. ബലികാക്ക. പറന്നു പോകുന്നേയില്ല എന്നെത്തന്നെ നോക്കിയിരിക്കുന്നു.. ഞാൻ ശ്രദ്ധിച്ച് നോക്കി.. ഒരു കാലില്ല അതിന്. കുറച്ച് നേരം കൂടി എന്നെ നോക്കി തിരിഞ്ഞ് നിന്നു..ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന ഒരു മുട്ടായി കയ്യിൽ വെച്ച് അതിന് നേരെ നീട്ടി പെട്ടെന്ന് കൊക്കിലൊതുക്കി പതുക്കെ പറക്കാൻ ശ്രമിച്ചു ... വളരെ ബുദ്ധിമുട്ടി പറന്ന് താണ ഒരു ചില്ലയിൽ ചെന്നിരുന്നു പെട്ടെന്നൊരു കാക്ക അതിനടുത്തേക്ക് എന്റെ മനസ്സ് ഒന്ന് പെടച്ചു. പക്ഷേ ഒരു കാലിൽ നിന്നുകൊണ്ട് ആ മുട്ടായി കഴിച്ചുകൊണ്ട് പേടിയോടെ വീണ്ടും അത് താണിറങ്ങി. ഇന്നല്ലെങ്കിൽ നാളെകിട്ടുന്ന വിസയിൽ മറ്റൊരു ലോകത്തേക്ക് പറക്കും നമ്മളേവരും. ആരുടേയും സഹായമില്ലാതെയുള്ള ജീവിതം നശ്വരം തന്നെ ആണ്. നല്ല രീതിയിലുള്ള സഹവർത്തിത്വം അവശ്യം തന്നെ.

സന്ധ്യയായ്...മനുവിന്റെ വിളി വന്നു.. ചായ അടിക്കണ്ടേ എന്ന് ചോദിച്ചു. ബൈക്കിൽ കേറി പാലക്കാടൻ ചന്തയിലൂടെ ... വഴിനീളെ അമ്പലങ്ങളിലെ പാട്ടുകളും ഭജനകളും കേട്ട് ഗീതം ബേക്കറിക്ക് തൊട്ടടുത്തുള്ള ചായക്കടയിലെത്തി സ്ട്രോങ്ങ്‌ ചായയുടെ കൂടെ ചൂടോടെ പരിപ്പുവടയും, മുളക്ബജ്ജിയും ഒരു മുട്ടബജ്ജിയും അകത്താക്കി.. എന്താ സ്വാദ്. heart emoticon

മനുവിന്റെ കടയിലൊന്ന് കേറി...വണ്ടി പിന്നെ വീട്ടിലേക്ക് വിട്ടു... കുളി കഴിഞ്ഞ് കഞ്ഞിയും പയറും മാങ്ങാ അച്ചാറും പപ്പടവും കൂട്ടി ഭക്ഷണം കഴിച്ചു...കുറച്ച് നേരം TV കണ്ടു.കിടന്നപ്പോൾ എന്റെ ചിന്ത ആ കാക്കയിലേക്കും ആ കുട്ടികളിലേക്കും നീണ്ടു...ഓരോന്ന് ചിന്തിച്ച് എപ്പോഴോ ഉറങ്ങി. ശുഭരാത്രി.

Thursday, January 29, 2015

"കാഴ്ചകൾ" - ശരിയും തെറ്റും




കോയമ്പത്തൂരിൽ നിന്നും പാലക്കാടേക്ക്.....തീവണ്ടിയ
ിലാണ് യാത്ര.

ഈ കൂകിപ്പായും തീവണ്ടിയിലുള്ള യാത്ര ഒത്തിരി ഇഷ്ടമാണെനിക്ക്. എത്ര സുന്ദരമാണ് പാലക്കാടൻ കാറ്റേറ്റ് സഹ്യപർവ്വത നിരകളേയും കരിമ്പനക്കൂട്ടങ്ങളേയും കണ്ടുകൊണ്ടുള്ള യാത്ര....ഇളംവെയിൽ, പ്രകൃതിയെ ഒന്നുകൂടി മനോഹരിയാക്കിയിരിക്കുന്നു. heart emoticon heart emoticon

ആസ്വാദനത്തിന് വിരാമം ഇട്ട് "ടി ടി ർ" എത്തി.. ചിരി ഒട്ടുമില്ല മുഖത്ത്. മൊബൈൽ ചാർജ്ചെയ്യാൻ പറ്റുന്നില്ല എന്ന് ഒരു മദ്ധ്യവയസ്കൻ... അതിനൊരുത്തരം കൊടുക്കാതെ ഇവിടെ ടിക്കറ്റ് നോക്കിയോ? അവിടെ ടിക്കറ്റ് നോക്കിയോ? എന്നൊക്കെ ചോദിച്ച് ധൃതിയിൽ എല്ലാം ഒന്ന് നോക്കി എന്ന് വരുത്തി അടുത്ത ബോഗിയിലേക്ക് നടന്ന് നീങ്ങി. ശരിയോ തെറ്റോ എന്നറിയില്ല എന്തായാലും ജോലിസ്ഥിരതയാവാം ചില ഉദ്യോഗസ്ഥരെ ചിരി എന്ന വികാരത്തിൽ നിന്നും, സഹായ മനോഭാവത്തിൽ നിന്നും അകറ്റിനിർത്തുന്നത്.

സ്വകാര്യസ്ഥാപനങ്ങളിലെപ്പോലെ 'PERFORMANCE EVALUATION' ഗവണ്‍മെൻറ് സ്ഥാപനങ്ങളിലും നടപ്പിലാക്കണം ..ജനങ്ങൾ ആയിരിക്കണം അതിന് വിധി എഴുതുന്നത്.

Monday, January 26, 2015

"ബന്ധങ്ങൾ"


ആനന്ദ് പറഞ്ഞപോലെ ഞാൻ സാജ് എർത്ത് റിസോർട്ടിൽ എത്തി. വളരെ മനോഹരം രണ്ട് സുന്ദരിപെണ്‍കുട്ടികൾ സ്വാഗതം ചെയ്തു. എന്നെ കസേരയിൽ ഇരുത്തി. ചറപറ ചോദ്യം ഒഴിവാക്കനായ് ഇന്റർവ്യൂന് വന്നതാണെന്ന് പറഞ്ഞു. ഉടനെ തന്നെ HR മാനേജരെ വിളിച്ചു. നേരെ മാനേജരുടെ കാബിനിലേക്ക്‌. ഇന്റർവ്യൂ ഉഷാറായിരുന്നു. എന്റെ ഇപ്പോഴത്തെ ബോസ്സായ സയീദിന് ആയിരമായിരം നന്ദി പറഞ്ഞു.. കാരണം ആശ്രിത വിസയായാലും HR Officer പോസ്റ്റ്‌ എനിക്ക് തന്നത് കൊണ്ടാണല്ലോ ഇപ്പോൾ ഈ Asst.HR പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചത്. രണ്ടാമതും ഒരു ഇന്റർവ്യൂ ഉണ്ടാകും എന്ന് പറഞ്ഞ് 'ആൾ ദി ബെസ്റ്റ്' അടിച്ചു സാജിലെ HR Manager.

സാജ് എർത്ത് റിസോർട്ടിൽ നിന്നും ഇന്റർവ്യൂ കഴിഞ്ഞിറങ്ങി അയല വറത്തതും കൂട്ടി തൊട്ടടുത്ത ഹോട്ടലിൽ നിന്നും ചോറുണ്ടു. അവിടെ നിന്നും ട്രെയിൻ തേടി അങ്കമാലിയിലേക്ക് ബസ്സിൽ...യാത്രക്കിടയിലെ കുശലസംഭാഷണത്തിൽ വി എം സുബ്രമണ്യൻ എന്ന റിട്ടയേർഡ് കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ പരിചയപെട്ടു. പഴയകാല കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്. ഞാൻ കമ്മ്യൂണിസ്റ്റല്ല എന്ന് പറഞ്ഞിട്ടും പുള്ളിക്കാരൻ സ്വതസിദ്ധമായ ശൈലിയിൽ സംസാരം തുടർന്നു. അദ്ദേഹം പറഞ്ഞത് കമ്മ്യൂണിസമല്ല ട്ടോ

അദ്ദേഹം ഏറ്റവും കൂടുതൽ ആരാദിക്കുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരെ പറ്റി... നേരിട്ട് കണ്ടിട്ടുണ്ടത്രേ ആ മഹാനുഭാവനെ.. കുറച്ച് കീർത്തനശകലങ്ങളും പാടി.അതുപോലെ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെപറ്റിയും സംസാരിച്ചു... ഇപ്പോഴും ചുറുചുറുക്കോടെ ഞാൻ ഇരിക്കുന്നതിന്റെ രഹസ്യം വൈദ്യമഠം തന്നെ.

സാദാരണ വിശന്ന് ഇരിക്കാറില്ലാ ട്ടോ..അത്യാവശ്യമായി ഒരു കല്യാണവീട്ടിൽ പോകേണ്ടിവന്നു..നാളെയാണ് കല്യാണം പക്ഷെ അവിടെ ആവശ്യം ഇന്നാണ്. കുറച്ചു രൂപ കൊടുത്തു..ഇങ്ങു പോന്നു. വൈകിയിരിക്കുന്നു.. വിശപ്പിനെ അടക്കിയിരിത്തിരിക്കുകയാണ്.. അദ്ദേഹത്തിന്റെയും ഭാര്യയുടെയും നാൽപ്പതാം വിവാഹ വാർഷികമാണിന്ന്...കുടുംബക്കാരും ഒരു മകനും കുടുംബവും ഉണ്ടാകും. അവരുടെയെല്ലാം കൂടെയിരുന്നാണ് ഇന്നൂണ്‌. ഇതൊക്കെ അല്ലേ ജീവിതത്തിൽ സന്തോഷം നൽകുന്നത് അല്ലേ? ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുക ഏത് കാലത്തും അച്ഛൻ, അമ്മ, ഭാര്യ, മക്കൾ അവിടെ മാത്രം ഒതുങ്ങുകയുമരുത് ബന്ധങ്ങൾ..കൂട്ടുകാർ നാട്ടുകാർ അങ്ങനെ വളരണം..നമ്മളെ അറിയണം ഏവരും. കഴിവുണ്ടെങ്കിൽ അത് സാമ്പത്തികം മാത്രമല്ല ട്ടോ.. നമ്മളാൽ കഴിവത് ആവശ്യക്കാർക്ക് ചെയ്യണം. വീട്ടിലേക്ക് എന്നെയും ക്ഷണിച്ചു.. പിന്നീടൊരിക്കൽ തീർച്ചയായും വരുമെന്ന് പറഞ്ഞു ഞാൻ...അദ്ദേഹം ഫോണ്‍ നമ്പർ തന്നു...വീടെത്തിയതും വിളിക്കണം.. ഒന്നിനുമല്ല എന്റെ ഒരു സമാധാനത്തിന്. കുറേനേരം ഒരുമിച്ചിരുന്ന് യാത്ര ചെയ്തതല്ലേ..പുതിയ ബന്ധത്തിന് തിരികൊളുത്തിയില്ലേ.. വിളിക്കുക. അങ്ങനെ നല്ല കുറേ വാക്കുകളുടെ പെരുമഴക്കാലം സമ്മാനിച്ച്‌ അടുത്ത സ്റ്റോപ്പിൽ അദ്ദേഹം ഇറങ്ങി...കൈവീശി യാത്ര പറഞ്ഞു.

അങ്കമാലിയിൽ നിന്നും ട്രെയിൻ കയറി വീടെത്തിയതും അദ്ദേഹത്തെ വിളിച്ചു..വളരെ സന്തോഷം എന്ന് പറഞ്ഞു...എല്ലാവരോടും അന്വേഷണം പറയണം... കുഞ്ഞൂസിന് ചക്കരയുമ്മയും കൊടുക്കണം എന്ന് പറഞ്ഞു...നല്ലത് വരട്ടെ..വീണ്ടും വിളിക്കുക എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.