"അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന് ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി"
---------------------------------------------------------------------------------------------
ഒക്ടോബർ 21:- പ്രിയപ്പെട്ട തെരുവിനെ തന്നെ മരണസന്നിധി ആക്കി തെരുവിന്റെ കവി യാത്രയായ ദിനം. കവി ശരീരം ആരാലും തിരിച്ചറിയപ്പെടാതെ തെരുവിൽ പിന്നെ മോർച്ചറിയിൽ. കവിഹൃദയത്തിന് അന്ത്യപ്രണാമം കൊടുക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ആളുകൾ ഓടിയെത്തി.
മരണത്തെ പൂകിയപ്പോൾ ആണ് പലരും "അയ്യപ്പൻ" എന്ന തെരുവിന്റെ കവിയെ ഓർത്തെടുക്കാൻ ശ്രമിച്ചത്. എന്തൊരു വിരോധാഭാസം അല്ലെ.
No comments:
Post a Comment